2017, നവംബർ 19, ഞായറാഴ്‌ച

"നാം അറിയുമ്പോള്‍"


സുബഹിയ്ക്ക് മുമ്പേ ഉണര്‍ന്ന പക്ഷി
മരക്കൊമ്പില്‍ ഒറ്റയ്ക്കാണ്..!
മഞ്ഞിന് മുമ്പേ വിരിഞ്ഞ കാട്ടുപൂവും 
താഴ്വരയില്‍ ഒറ്റയ്ക്കാണ്...!
ഞാനും നിലാവും
കുറെ റൂഹുകളും
ശരീരമില്ലാത്തവരുടെ ലോകത്ത് !
കണ്ണെത്താത്ത ഇടങ്ങളില്‍
ഖല്‍ബ്
കയ്യെത്തുന്ന ദൂരത്തു ചഷകം
മുന്തിരിച്ചാറു
പിന്നെ പനിനീരിന്റെ നൈര്‍മല്യമുള്ള പ്രണയം
ഇണകള്‍ കൊക്കുരുമ്മി
ചിറകുകള്‍ കുടഞ്ഞു....!
ഇവിടെ നൊസ്സുള്ളവര്‍ക്ക് പര്‍ദീസ്സ..!
ശരീരമില്ലാത്തവര്‍ക്ക് ചിറകുകള്‍
ഹേ.....പ്രണയമേ
നീല പ്രകാശത്തില്‍ പുതഞ്ഞു കിടക്കും
നീയും,
അസ്തമയച്ചുമപ്പുള്ള ഞാനും
ഇതൊരു സംഗമസ്ഥാനമാണ് !
ഇനി രാവുകള്‍ പുലരുന്നില്ല
ഒരു മയക്കം......അനന്തമായ മയക്കം...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...