2017, ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

"മരണം"


ചെറിയ ഇരുട്ടിനെപ്പോലും പേടിച്ചിരുന്ന
എന്റെ പ്രിയ ഇക്ക ഒരു ഭയവുമില്ലാതെ
മരണത്തെ വരിച്ചു 
വളരെ ധൈര്യ ശാലിയായിരുന്ന
പ്രിയ മാമ ഒരു ബന്ധുക്കളും കൂടെയില്ലാതെ
മരണത്തെ നേരിട്ടു
കൂടെ നടന്നവരും പുറകിൽ വന്നവരും
മരണമെന്ന മഹാസത്യത്തെ പുണർന്നവരാണ്
അക്കൂട്ടത്തിൽ ധൈര്യശാലികളും, പേടിത്തൊണ്ടന്മാരും ഉണ്ടായിരുന്നു
ഈയൊരു സത്യമാകാം
എനിയ്ക്ക് മരണത്തോട് ഭയമില്ലാതായത്
നനുത്ത മഞ്ഞുപാളികളിൽ
സൂര്യപ്രകാശമേൽക്കുമ്പോൾ
ചിന്നിച്ചിതറി ശക്തിയില്ലാതെ
അടുത്തെങ്ങോ തണുപ്പിൽ പതിക്കുന്ന
ഒരു മഞ്ഞുതുള്ളിയാണ്
മരണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...