2016, ഫെബ്രുവരി 21, ഞായറാഴ്‌ച

"ബ്രൂശ"



വിറ്റുപോകാത്ത സ്വപ്‌നങ്ങൾ
പെറ്റു പെരുകിയാണ്
കവിതകളുണ്ടായത്‌

ചില്ലക്ഷരങ്ങളിൽ ഉടഞ്ഞുപോയ
ഉപമയും ഉല്പ്രേക്ഷയും
കലഹിച്ചു പിരിഞ്ഞുപോയ
വർണ്ണനയും ലക്ഷണവും

ഊശാന്താടിയിൽ, ഒരുകവിൾ പുകയിൽ
ആരോ എഴുതിയ ഗദ്യകവിത
കാവ്യാലങ്കാരവ്യവസ്ഥ അറിയാതെ
മയക്കത്തിലാണ്

കവി: കലഹത്തിലാണ്
കവിത: ഭ്രൂണത്തിലാണ്
ഘടികാരം: അതുമാത്രം
മദ്യഷാപ്പിൽ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...