2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

"ചില്ല് "

"ചില്ല് "

നാം നടന്ന വഴികളിൽ - പിൻ
വിളി കേൾക്കില്ല, വീണ്ടും തളിർക്കില്ല
മലരുകൾ
നീ നടന്ന വഴികളിൽ തിരയുന്നു - ഞാനെൻ
ബാല്യവും, കൗമാരവും
പെയ്തൊഴിഞ്ഞ തൊടികളിൽ
മാനം കണ്ട മയിൽപീലികൾ - പെറ്റ
ചാപിള്ളകൾ - തുമ്പയായ്
അശോകമായ് പുനർജനിക്കുന്നില്ല - സഖേ
എങ്കിലും നീ കോറിയ നഖചിത്രങ്ങൾ
പേറുന്ന - കൊണ്ടാകാം നീറുന്നു
മണ്ണും,മനസ്സും

മുന്നിൽ ഇരുട്ടും, ആഴിയും
പിന്നിൽ ഞാനില്ല തുടരുന്ന യാത്രയിൽ
വെള്ളിമേഘങ്ങൾ വിളിക്കുന്ന പാതയി-
ലൊരു പഞ്ഞിപോല് ഞാനും
സന്ധ്യയിൽ ചോരതുപ്പി -
യിരുട്ടിനെ പ്രാപിച്ച പ്രണയവും.

2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

ഒരു ജാതി ..........,

ഒരു ജാതി ..........,

കാമത്തിന് ജാതിയില്ല,
തീണ്ടലുമില്ല
പിന്നെ കണ്ണും ഇല്ല
അതോണ്ടല്ലേ
അവൾക്ക് വയറ്റിലുണ്ടായത്

കുട്ടിയ്ക്ക് ജാതിയുണ്ട്
അമ്മേന്റെ ജാതി
അച്ഛനോ ........അച്ഛന് ...അച്ഛന് ...
ജാതിയില്ല,
തീണ്ടലുമില്ല
പിന്നെ കണ്ണും ഇല്ല

2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഇന്ന് വയോജനദിനം

ഇന്ന് വയോജനദിനം
മദ്രസയിൽ ഓതി പഠിച്ചതൊക്കെ
ഉപ്പ മറന്നു എന്നെ പഠിക്കാത്തതിനു
ശകാരിച്ച ഉപ്പ
ഇന്ന് ഉപ്പയെ ഞാൻ നേർവഴിക്ക് നടക്കാൻ
ഉപദേശിക്കുന്നു
ജുമാനമസ്ക്കാരം കഴിഞ്ഞ്
വീട്ടിൽ വിളിച്ചപ്പോൾ
ഉമ്മ പറയ്യാണ്‌
"ഉപ്പ നമസ്ക്കരിക്കാനും മറന്നു മോനെ..,
ഇനി അതൊക്കെ ഇനി എങ്ങനാണ്
ഉപ്പയെ ഒന്ന് പഠിപ്പിക്കുക!
എന്റെ മോൻ മുഹമ്മദിന്റെ പരാതി
"വല്യുപ്പ നാരങ്ങാ മിട്ടായി വാങ്ങി കൊടുക്കാത്തതിന്
വഴക്ക് പറയാറുണ്ടത്രേ"
എന്റെ റബ്ബിൽ ആലമീനെ
നിന്റെ ദുനിയാവ്
നിന്റെ ഹിക്കുമത്ത്
ഈ ബുദ്ധിയുറയ്ക്കാത്ത മക്കളെ
കാത്തോളണെ.

"കടി"

"കടി"
കവിതകൾ ചെത്തിമിനുക്കാനുള്ള
പേന കൂർപ്പിക്കുമ്പോൾ
ഒത്തുവരുന്നില്ല
വാക്കും, വരകളും

മിത്തുകൾ തേടി പുതപ്പിനുള്ളിൽ
തപ്പിനോക്കുന്നു
ഇരുട്ടിനെ പുതച്ച്
കർമ്മങ്ങൾ ശൂന്യതയിൽ

കാമം കരഞ്ഞു തീർക്കുന്ന
വരികളിൽ
തൂങ്ങുന്ന കവികൾ
ശുക്ല'പ്പശ ചേർത്ത്
തുപ്പുന്നു മോന്തയിൽ

കിടപ്പറയിലെ മുറുമുറുപ്പുകൾ
കവിതയാക്കുന്നു
തരുണികൾ
കിടന്നുകിട്ടിയ കുഞ്ഞിനെ
തെരുവിലാക്കുന്നു ലീലകൾ

അറിവ് അമ്മയാണ്
അകിലവും
അലിവ് പറയുന്നു - പിന്നെ
എഴുതുന്നു, കണ്ണുനീരിൽ
കുതിരുന്നു
കവിതകൾ-അല്ല
വെറും കടി.

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...