2013, നവംബർ 15, വെള്ളിയാഴ്‌ച

ഒരു കാര്‍ത്തിക നാളില്‍ .......

ഒരു കാര്‍ത്തിക നാളില്‍ .......

കാര്‍ത്തിക നാള് വന്നു
കാര്‍മുകില്‍ വിരുന്നു വന്നു
കാതരേ നീയണഞ്ഞു
കാര്‍ക്കൂന്തല്‍ കെട്ടഴിഞ്ഞു
(കാര്‍ത്തിക ......)

കാറ്റ് വന്നു വിളക്കണച്ചു
കാമനകള്‍ ചിറകുവെച്ചു
കാല്‍ച്ചിലമ്പ് ഉതിര്‍ന്നു വീണു
കാമിനി നീ കണ്ണടച്ചു
(കാര്‍ത്തിക ......)

വീണുടഞ്ഞു കൈവളകള്‍
ഈറനായ മിഴിയിണകള്‍
ഇന്ദ്രനീല കല്പ്പടവില്‍
പെയ്തൊഴിഞ്ഞു പൂമഴകള്‍
(കാര്‍ത്തിക ......)

മുല്ലവള്ളി പൂത്തുലഞ്ഞു
മുത്തുമണി പുഞ്ചിരിച്ചു
മുദ്രവീണ മാറിടത്തില്‍
മുത്തമേകി ഞാന്‍ മഴങ്ങി
(കാര്‍ത്തിക ......)

2013, നവംബർ 14, വ്യാഴാഴ്‌ച

ഒരു കാര്‍ത്തിക നാളില്‍ .......

ഒരു കാര്‍ത്തിക നാളില്‍ .......

കാര്‍ത്തിക നാള് വന്നു
കാര്‍മുകില്‍ വിരുന്നു വന്നു
കാതരേ നീയണഞ്ഞു
കാര്‍കൂന്തല്‍ കെട്ടഴിഞ്ഞു
(കാര്‍ത്തിക ......)

കാറ്റ് വന്നു വിളക്കണച്ചു
കാമനകള്‍ ചിറകുവെച്ചു
കാല്‍ച്ചിലമ്പ് ഉതിര്‍ന്നു വീണു
കാമിനി നീ കണ്ണടച്ചു
(കാര്‍ത്തിക ......)

വീണുടഞ്ഞു കൈവളകള്‍
ഈറനായ മിഴിയിണകള്‍
ഇന്ദ്രനീല കല്പ്പടവില്‍
പെയ്തൊഴിഞ്ഞു പൂമഴകള്‍
(കാര്‍ത്തിക ......)

മുല്ലവള്ളി പൂത്തുലഞ്ഞു
മുത്തുമണി പുഞ്ചിരിച്ചു
മുദ്രവീണ മാറിടത്തില്‍
മുത്തമേകി ഞാന്‍ മയങ്ങി
(കാര്‍ത്തിക ......)

2013, നവംബർ 10, ഞായറാഴ്‌ച

"കൊഴിഞ്ഞ മുത്തുകള്‍ "





കറുക വരമ്പുകള്‍ കാവല്‍ നില്‍ക്കുന്ന
നാട്ടിന്‍ പുറത്തിലെ കുന്നിന്‍ വഴികളില്‍
ഓര്‍മ്മകള്‍ ഓളം പടര്‍ത്തിയ കാറ്റില്‍
തീരാത്ത നോവിന്റെ കാലടിപ്പാടുകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)


കടലാസ്സ് കീറി കളിവഞ്ചിയോട്ടുന്ന
പാടവരമ്പിലെ കുഞ്ഞരിതോടുകള്‍
കുരുവികള്‍ , കൊറ്റികള്‍ മേയും തൊടിയിലെ
ആമ്പല്‍ കുളത്തിലെ കൌതുക കാഴ്ചകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)


അരുതെന്ന് ചൊല്ലുന്ന വഴികളില്‍ ബാല്യത്തെ
അകലേക്ക്‌ കൂട്ടുന്ന ആനന്ദ വേളകള്‍
അമ്മതന്‍ വാലസല്യം ഉമ്മയായ്‌ കിട്ടുന്ന
കുഞ്ഞിളം പൈതലായ്‌ തീരുന്ന മാത്രകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)

ബാല്യം കവര്‍ന്നോരാ നോവിന്‍ ഇടങ്ങളില്‍
മായാതെ ഇന്നും തുടരുന്നു സാകൂതം
ഇടറും വഴികളില്‍ തണലായ്‌ തലോടുന്ന
മായാത്ത വേഷത്തിന്‍ ബാല്യസ്മരണകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)

കീറാതെ സൂക്ഷിച്ച പുസ്തകത്താളില്‍ ഞാന്‍
നേരായ്‌ അടച്ചോരു മയിപ്പീലി തുണ്ടുകള്‍
വേവാതെ ഇന്നും കരുതുന്നു കൂട്ടിനായ്‌
നോവാണതെങ്കിലും പേറുന്നു നെഞ്ചകം.

കറുക വരമ്പുകള്‍ കാവല്‍ നില്‍ക്കുന്ന
നാട്ടിന്‍ പുറത്തിലെ കുന്നിന്‍ വഴികളില്‍
ഓര്‍മ്മകള്‍ ഓളം പടര്‍ത്തിയ കാറ്റില്‍
തീരാത്ത നോവിന്റെ കാലടിപ്പാടുകള്‍
(കറുക ....വരമ്പുകള്‍ , കാവല്‍ ....)

2013, നവംബർ 1, വെള്ളിയാഴ്‌ച

"ഇത്രയും നോവോ പ്രണയത്തിനോമലേ.............."

"ഇത്രയും നോവോ പ്രണയത്തിനോമലേ.............."


ഒരു വിഷാദ ഗാനം പാടി,
ഓര്‍മ്മകള്‍ പടിയിറങ്ങി
ഒമാനക്കുയിലെ ആ മരക്കൊമ്പില്‍
ആരുണ്ട്‌ കൂട്ട്കൂടാന്‍ ........
(ഒരു വിഷാദ ഗാനം പാടി,......)

മഞ്ഞിന്‍ കസവിനാല്‍ തൂവാല തുന്നി -നിന്‍
പ്രാണനായ്‌ നിന്നതല്ലേ..........,,,
വെള്ളരിപ്രാവിന്റെ കൊഞ്ചല് കേട്ടെന്റെ
ഉള്ളം നിറഞ്ഞതല്ലേ ............,,,
(ഒരു വിഷാദ ഗാനം പാടി,......)

അന്ന് നീ എന്തിന് ഈ വഴി വന്നു,
അനുരാഗ വിവഷയായ്‌ നിന്നു,
ആരോ തുറന്നിട്ട ജാലകം കടന്നു - നീ
ആദ്യമായ്‌ അനുഭൂതി പകര്‍ന്നു
(ഒരു വിഷാദ ഗാനം പാടി,......)

ഇത്രയും നോവോ പ്രണയത്തിനോമലേ,
അത്രയും ഞാനീ....നെഞ്ചിലേറ്റാം..........,,,
മിത്രമേ... കനലുകളെരിയുന്നു എങ്കിലും
എത്രമേല്‍ വേണമോ ചേര്‍ത്ത് വെയ്ക്കാം.........,,,
(ഒരു വിഷാദ ഗാനം പാടി,......)

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...